അന്നത്തെ പ്രഭാതത്തിനു
നിറമുണ്ടായിരുന്നില്ല
ദുഖത്തിന്റെ പുതപ്പു മൂടിയത് പോലെ
എങ്ങും മഞ്ഞ്
കുന്നിൻ മുകളിലെ സെമിത്തേരിയിൽ
ആത്മാവുകൾ നട്ട വിലാപ മരങ്ങൾ
പോലെ
ഉയർന്നു നിൽക്കുന്ന കുരിശുകൾ
ദുഃഖ ഭാരവും പേറി തല കുനിച്ചിരിക്കുന്ന
മീസാൻ കല്ലുകൾ
അകലെ അഗാധ ഗർത്ത ത്തിന്നരികിലെ
ഒറ്റയടിപ്പാത
ജീവിതത്തിലേക്കും മരണ ത്തിലേക്കുമുള്ള
നൂൽപ്പാലം
അനന്തരം
പ്രഭാത സൂര്യൻ
വിളറിയ ഒരു കുതിരയാകുന്നു
മരണം അതിന്റെ പുറത്തേറി
സെമിത്തേരിയുടെ കവാടം തുറന്നു
താഴേക്കു കുതിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ