മുരിക്ക് പൂക്കും കാലമിത്
മുഖത്തെഴുത്തൊന്ന് കാണുവിൻ
പൂത്ത പുഞ്ചിരിക്കൊമ്പിലായിരം
കപട വാക്കു പിറക്കുന്നു
പതിര് പതമളന്നു നൽകുന്നു
കതിര് കൊയ്തു കൂട്ടുന്നു
പാഴ്മരത്തിലും വസന്തം വന്നെന്ന്
പ്രേമപൂർവ്വം പുണരുന്നു
വേണ്ട മേലിലിനിമേല ന ങ്ങി യീ
വേല വേണ്ടെന്ന്
വേലയിറക്കി കളിക്കുന്നു
വെള്ള കോളർത യി ച്ചുനൽകുന്നു
മണ്ണിൽ തൊടാതെ നടത്തുന്നു
ഞങ്ങൾ ചെളിയിൽ വേല ചെയ്
തിടാം
തീൻമേശ യെന്നും നിറച്ചിടാം
പുന്നാരമോതിയും പ്രണയ മസൃണം
അവർ ഗാഢ ഹസ്തം പുണരവേ
പൂഴ്ത്തിവെച്ച പുരാവൃത്തമെല്ലാം
അവർക്ക് നാം സമർപ്പിപ്പു
വിശന്ന് ഒരു ദിനം വീട്ടിൽ ചെല്ല വേ
വിഭവമില്ല തീൻമേശയിൽ
വേല ചെയ്യുവാനറിയില്ല സ്വന്തമായ്
മണ്ണു വിണ്ണു മ തുമില്ലാതെയായ്
കാലിൽ വീണു കേഴുന്നുയിന്നുനാം
കരുണയ്ക്കായ് കാത്തു നിൽപ്പൂ
തി രി ച്ചറിവു വന്നില്ലയെങ്കിലിനി
മരിച്ചുവീഴുകന്നേ ഗതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ