താഴെ
തണുത്ത വെളുപ്പാൻ കാലത്ത്
കോൺക്രിറ്റ് കാടുകൾക്കും, വൈ
ദ്യുതിയുടെ
സിമന്റ് മരങ്ങൾക്കുമിടയിൽ നിന്ന്
മുകളിലേക്ക് നോക്കുമ്പോൾ
കൊറ്റിയൊന്ന് പാറി വന്നു കാഴ്ച
ക ളെ കാട്ടിത്തരാൻ
എന്റെ കണ്ണുകളെ കൊത്തിയെ
ടു ത്ത്
ആകാശത്തിന്റെ അവസാനത്തെ കൊമ്പിന്റെ
തുഞ്ചത്ത് കൊണ്ടുവച്ചു.
ആകാശം വലിയൊരു മരം
വെയിലിന്റെ വെള്ളിനൂലുകൾ
കൊമ്പിന്റെ തുമ്പിൽ നിന്ന്
താഴോട്ട് ഊർന്നിറങ്ങുന്നു
ആകാശവും ഭൂമിയും പ്രണയികൾ
ആലസ്യം വിട്ടുണർന്ന പ്രണയികൾ
രാത്രിയുടെ കിടക്കപ്പായ മാറ്റി വെച്ച്
നാണത്തിന്റെ രേണുക്കളും കവിളിലേറ്റി
പ്രയാണം തുടർന്നു.
ശിശിരത്തിൽ പാച്ചോറ്റികളുടെ അ
വ സാ ന ചുംബനമേറ്റ്
പുഷ്പിണിയായ ചില്ലയുടെ ഒഴി
ഞ്ഞ ഹൃദയം സ്പന്ദിക്കുകയും
വസന്തത്തിന്റെ ഉദരത്തിൽ
ചേമന്തികൾ മൊട്ടിടുകയു ചെയ്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ