മുറിവേറ്റ ഉരഗത്തെപ്പോലെ
ഞാനിഴയുന്നു
ചീത്ത സ്വപ്നങ്ങൾ മാത്രം വരയ്
ക്കുന്ന
ഒരു ചിത്രകാരനാണു ഞാൻ
ചരമക്കുറിപ്പ് പോലെ
ഒരു ചിത്ര ച്ചുരുൾ ഞാൻ കീശ
യിൽ കരുതും
ഞാൻ മരിച്ചു വീണാൽ
നിങ്ങൾക്ക് കണ്ടെടുത്ത്
എന്നെ വെളിപ്പെടുത്താൻ
അന്നം തരാതെ ആട്ടിയോടിച്ച
നിങ്ങൾക്ക്
മരണാന്തര ബഹുമതിയായി
അവാർഡുകൾക്ക് വഴിയൊരു
ക്കാൻ
കണ്ടാൽ കുളിക്കേണ്ടവൻ
എന്നതിക്ഷേപിച്ചവർക്ക്
കണ്ണീർ ചുരത്താൻ
സമൂഹമേ നീയെനിക്ക് സമ്മാനി
ച്ചത്
കാ കോളത്തിന്റെ സുര പാനം
നീ നൽകിയ മുൾക്കിരീടം ഞാൻ
സന്തോഷത്തോടെ ചുമക്കുന്നു
ക്രിസ്തുവാണെന്റെ വഴികാട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ