വീടിപ്പോൾ മൗനം വെടിഞ്ഞ് മനുഷ്യനെപ്പോലെ
വർത്തമാനത്തിൽ മുഴുകുന്നു
മുറ്റത്തേയും, ഉമ്മറത്തേയും കാൽ
പ്പാടുകളോട് കഥകൾ പറയുന്നു
ഏകാന്തമായി നിലകൊണ്ട ആളന
ക്കമില്ലാത്ത നാളുകളെക്കുറിച്ച്,
അപേക്ഷ കേൾക്കാതെ ഉപേക്ഷി
ച്ചു പോയവരെക്കുറിച്ച്,
പുതിയ അവകാശികൾ വരുമെന്ന
പ്രതീക്ഷയെക്കുറിച്ച്.
ഇപ്പോൾ തികച്ചും വാർധക്യത്തിൽ
നിന്ന്
ശൈശവത്തിലേക്കെത്തിപ്പെട്ടതു പോലെ
ഒരോമുറിയും ഓരോ മുറിയിലും
കയറിയിറങ്ങി നടക്കുകയാണ്
വീട്ടിലിപ്പോൾ നിശ്ശബ്ദയിടങ്ങളില്ല
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വർ
ത്തമാനത്തിന്റെ നാടകൾ വലിച്ച്
നീട്ടുന്നു
വീടിന്റെ ചുക്കിച്ചുളിഞ്ഞ ദേഹമാ
കെ കൊഴുത്തിരിക്കുന്നു
ചേതോഹരമായ നിറങ്ങളുടെ ആട
യാ ഭരണങ്ങൾ അണിഞ്ഞിരി ക്കുന്നു
അടുക്കി വെച്ച തടിച്ച പുസ്തകങ്ങൾ
ഗാംഭീര്യത്തോടെ ഗർവ്വോടെ നോ
ക്കുന്നു
വീടിനുമുണ്ട് വികാരങ്ങൾ
മക്കളെ കാത്തു സൂക്ഷിക്കുന്ന മുൻ
കരുതലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ