വാകപൂത്തതിൽ
പ്രണയവും,രക്തസാക്ഷിയും
ഏതു വേനലിലും പൊഴിയാതങ്ങനെ -
ചുവന്നു തുടുത്ത്
കാത്തിരിപ്പും, കൂട്ടിരിപ്പും
ചരിത്രയേടിൽ എഴുതിച്ചേർക്കപ്പെടുന്ന
സമരപഥവും
മുഖത്തോടു മുഖം നോക്കിയിരിക്കുന്നു
ഷേക്സ്പിയറും, ഒഥല്ലോയും
കാട്ടിലേക്കു കയറിപ്പോയ പ്രണയികൾ
പച്ചിലകളായി തിരിച്ചെത്തി
തണൽ തീർക്കുന്നു
ചുവപ്പിൻ്റെ പ്രവാഹം
തെറ്റാത്തസമയത്തിൻ്റെ ഘടികാരസൂചി
അതിർത്തികളില്ലാത്ത സ്വാതന്ത്ര്യത്തിൻ്റെ
ചുകപ്പൻ തുരുത്ത്
ചുകപ്പ് ആകാശത്തിലേക്ക് പറന്നേറുമ്പോൾ
പാഠപുസ്തകത്തിൽനിന്നും പുറത്തിറങ്ങിയവർ
അതിർത്തികളിൽ അകപ്പെടുന്നു
ജാതിയുടെ
മതത്തിൻ്റെ
അപ്പോഴും തലയുയർത്തിത്തന്നെനിൽക്കുന്നു
വാകമരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ