കുന്നിൻചരിവിലെ പുഴയിലേക്കുനോക്കി -
അയാൾ പറഞ്ഞു:
നഷ്ടപ്പെട്ടയെൻ്റെപുലരികളെ നിങ്ങൾ -
കൂടെകൂട്ടുക !
അവൾ പറഞ്ഞു:
നമ്മുടേതായിമാത്രമിനിയും നമുക്കെത്ര
നാളുകളുണ്ട്.
അങ്ങനെയൊരു നാളുകൾ ഉണ്ടായതേയില്ല !
എല്ലാവർക്കുംഎല്ലാവരും നഷ്ടപ്പെട്ടുകൊണ്ടി-
രിക്കുന്നു
ആരുംആരെയും കാണുന്നില്ല
കഴിഞ്ഞകാലങ്ങൾ കണ്ണുകളെ നനയ്ക്കുന്നു
തിരക്കുകളിൽ മുങ്ങിമരിച്ചവരാണധികവും
അവരെപ്പിന്നെയാരും ഓർക്കുന്നില്ല.
റെയിൽവേസ്‌റ്റേഷനിൽ വണ്ടികാത്തു -
നിൽക്കുന്നതുപോലെയാണ് ജീവിതം
വണ്ടിവന്നാൽ ചിതറിപലഭാഗങ്ങളിലേക്ക് -
പോകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ