ഒഴിഞ്ഞ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ
വിതുമ്പി നിൽക്കുന്നു കല്ലിടുക്ക്
കാലനക്കം കേൾക്കുമ്പോൾ
വിവസ്ത്ര പ്രണയങ്ങളായ
ചുറ്റിപ്പിണഞ്ഞ പാറകളെ
പച്ചയുടുപ്പിച്ചകാടുകൾ കാലം ചെയ്തിരി -
ക്കുന്നു
കാളവണ്ടിയുടെ കാലുകൾ താങ്ങി
മുതുകൊടിഞ്ഞൊരു വെള്ളാരങ്കല്ല്
നഷ്ടപ്പെട്ടുപോയ ഒാർമ്മകളെതിരയുന്നു
തിരിഞ്ഞു കിടക്കാൻ പോലും വയ്യാതെ
കാടിൻ്റെ കടലിന്നില്ല
ഉറവ വറ്റിപ്പോയ പുഴയുടെ ഉടൽകൊത്തി - വലിക്കുന്നു കഴുകനും, കുറുനരിയും
മണ്ണിൽ നിന്നും ആകാശത്തേക്കു പുറപ്പെ-
ടുന്നുണ്ട്
ദാഹിച്ചുവലഞ്ഞ വേരുകൾ
ചുമടുതാങ്ങിയെ താങ്ങി നിർത്താൻ
ആരുമില്ലാത്തതിനാൽ
വീണുകിടപ്പുണ്ട് നിട്ടാനീളത്തിൽ
കാലത്തിൻ്റെ തുടക്കവും ഒടുക്കവു-
മറിയാതെ
ഒഴുക്കിലൊലിച്ചു പോയ ഒരു വരഞ്ചാണി
വീണു കിടപ്പുണ്ട്
ഉടൽ മുറിഞ്ഞ് ഉടയാടയഴിഞ്ഞ്
..............
രാജു കാഞ്ഞിരങ്ങാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ