പച്ചപ്പനന്തത്ത പാടുന്നു
കളികൾ പറഞ്ഞു ചിരിക്കും തന്വംഗി
മാർ
കന്നിക്കളകൾ പറിക്കുന്നു
വിണ്ണണിപ്പാടത്ത് തട്ടമുട്ടി മേഘ-
ക്കന്നുകൾ കൂട്ടമായോടുന്നു
കൊക്കുകൾ കണ്ണുമടച്ചു ധ്യാനത്തിൽ
എന്നതുപോലെ നിന്നീടുന്നു
മുണ്ടകൻ പാടത്തെ ചൂണ്ടൻ വരമ്പിൽ
ഞെണ്ടുകൾ പറ്റിയിരിക്കുന്നു
ഞൊണ്ടി വരുന്നൊരു കാറ്റുണ്ടിയ്ടക്കിടേ
മഴമണി വാരിയെറിയുന്നു
പണ്ടത്തെയോർമ്മകളിന്നും മനസ്സിലെ
പാടവരമ്പേറിനിൽക്കുന്നു
ചൂണ്ടൻ വരമ്പിലെ ഞെണ്ടുകൾ വന്നെൻ്റെ
കണ്ഠമിറുക്കി നോവിക്കുന്നു
ഇന്നില്ലപാടങ്ങൾ, പണിചെയ്യും പെണ്ണു
ങ്ങൾ
പാടവരമ്പേറും പാണനാരും
വിത്തെടുത്തുണ്ടുള്ള മർത്യനറിയില്ല വിത്തിൻ്റെ,വിത്തമെന്തെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ