അരിച്ചിറങ്ങിയ ജലംകണ്ടത്
കാടിൻ്റെ നടുവൊടിച്ച
നാട്ടാളരെയായിരുന്നു
കർക്കിടകമൊന്ന്
കുന്തക്കാലിൽ നിന്നെത്തി -
നോക്കിയതേയുള്ളു
പുലരിയിൽ പൂങ്കാവനമായി
രുന്ന മലമടക്കുകളിന്ന്
അസ്ഥികൂട നെഞ്ചിൻ കുഴി
പോലെയായിരിക്കുന്നു
സ്മൃതി വറ്റിയ മനുഷ്യാ
മൃതിയേക്കുറിച്ച് നിനക്കെന്ത -
റിയാം
നിൻ്റെ പ്രപിതാമഹർ എൻ്റെ
മഹാസ്നേഹിതർ
അവരുടെ സത്യം നിങ്ങളെ
കാത്തു
നിന്നെ കാത്തുനിർത്താൻ ഇനി
യെനിക്കില്ലൊരു
കരങ്ങൾതൻ തടയണ
എൻ്റെ കണ്ണാടിയാഴങ്ങളിൽ
അമരുവാൻ നീ നിനക്കായ് വഴി
വെട്ടിയിരിക്കുന്നു
കർക്കിടകം കാലൊന്നുറപ്പിച്ച
തേയുള്ളു
നൊടി മാത്രയിൽ
നേടിയെന്നഹങ്കരിച്ചതെല്ലാം
പരൽ മീനുകളെപ്പോലെ
പുളഞ്ഞ്
കാണാമറയത്തു മറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ