പ്രണയവും, കാമവും
കത്തിയെരിയുന്ന മരു ഭൂമി
കുത്തിയൊലിക്കപ്പെട്ട
ബന്ധങ്ങലാണ്ചുറ്റും
കുത്തി നോവിക്കയാണ്
കള്ളിമുള്‍കാടുകള്‍
പ്രതീക്ഷയുടെ കപ്പലാണ്
മണല്‍ തിട്ടില്‍ അടിഞ്ഞത്
കാത്തിരിക്കുന്നുണ്ടാകും
കാതങ്ങള്‍ക്കപ്പുറത്ത്-
കണ്ണും നട്ട്
കാതിലൊരു കുളിര്‍ മഴ പെയ്യാന്‍
കരയുന്ന കുഞ്ഞിനു കുഞ്ഞുടുപ്പും, -
കളിപ്പാട്ടവും നല്‍കാന്‍ .
കരളിന്റെ നീരൊഴുക്കറിയില്ലല്ലോ
കല്‍ ത്തുറുന്കിന്റെ
കാരിരുംപുകള്‍ക്ക്
കാത്തിരിക്കുന്നവര്‍ ഇനി എന്നാണറിയുക
പറന്നിറങ്ങിയത്
ചതി ക്കുഴിയിലെന്നു
2010, ജൂൺ 27, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ