വാള് പോലെ ഉയരത്തില്‍
ചായ, യാറ്റുന്ന രാമേട്ടന്‍
കാലന്‍കുടയും കുത്തിപ്പിടിച്ചു
പത്ര പാരായണത്തിനെത്തുന്ന -
ആശാന്‍ അച്ചുതന്‍
രാവിലെപോയാല്‍ വൈകുന്നേരംവരുന്ന
ഏക ബസ്സ്
സിനിമാപോസ്റ്ററൊട്ടിച്ചു ,നോട്ടിസ്സുവാരി വിതറി-
വികാരത്തിന്റെ വേലിയേറ്റ മുണ്ടാക്കുന്ന നായരേട്ടന്‍
പുസ്ത്തകങ്ങള്‍ മാറോടു ചേര്‍ത്ത്
നക്ഷത്രങ്ങള്‍ മിന്നി മായുന്നത് പോലെ
പ്രകാശങ്ങള്‍ ഉതിര്‍ത്തു
പാവാട ഉലഞ്ഞ ശബ്ദമുണ്ടാക്കി
സ്കൂളിലേക്ക് നടന്നുപോകുന്ന പെണ്കുട്ടികള്‍
ആലിക്കയുടെ കാളവണ്ടി
'ചെന'-കൂട്ടാന്‍ പൂവന്‍കോഴികളെ തേടിനടക്കുന്ന
ഇസ്ഹാഖ് -ക്ക
വിസ്മ്ര് തിയിലേക്ക്മറഞ്ഞുപോയ
കുറെ കാഴ്ചകള്‍
ഇന്നുംമനസ്സില്‍ സ്വര്കൂട്ടി
തിരയാറുണ്ട് ഞാന്‍
ചെപ്പിനകത്ത് സൂക്ഷിച്ച മഞ്ചാടി മണിപോലെ -
നിലത്തേക്കു ചെരിഞ്ഞു
പരത്തി വെച്ച് എണ്ണി കൂട്ടാറുണ്ട്
എന്റെ യാഗ്രാമ്യസൌന്ദര്യത്തെ -
അക ക്കണണ് കൊണ്ട് കാണാറുണ്ട്
2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ