ഞാറ്റു കണ്ട കൂവലില്‍
ചെറുമി വെള്ളം തേവലില്‍
നാട്ടി പാട്ടിന്‍ ഈണം
പടുക്കയില്‍നിന്നു, മാണിചാലിലൂടൊഴുകിടുന്ന
വെള്ളത്തിനു തുടി താളം
മകര മാസപ്പറ ആടി യണഞ്ഞെത്തുന്നവെളിച്ചപ്പാടിന് ദ്രുത താളം
പുള്ളുവ വീണതന് സ്വരം പോലെ
ഓട്ടു മൊന്തയില്‍ പാല്‍ കറക്കുന്നതിന്‍ ശ്രുതി
ആലയിലാടും കുട മണി നാദവും
കലപില ശബ്ദവും പുലര്‍കാല മേളം
ചാണകം മെഴുകി കറുപ്പിച്ച മുറ്റത്ത്
കവുങ്ങിന്‍ പൂക്കളും, മാവിന്‍ ഇലകളും
കുട്ടികള്‍ ഓടി കളിക്കും പുകില്‍ മേളവും
അക്കൂട്ടുകുടുംബവും ,കണ്ണെത്താ പാടവും
മറക്കാത്ത ഒരു പിടിയോര്‍മ്മ -
പെറുക്കട്ടെ ഞാന്‍
2010, ഒക്‌ടോബർ 9, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ