വിട്ടില്‍ ഉള്ളപ്പോള്‍ വെറുതെയിരിക്കുന്നത്
എനിക്ക് വെറുപ്പാണ്
വായനയുടെ വാതിലും തുറന്നാണ് ഇരിക്കുക
കുട്ടികളും, കൂട്ട് കാരിയും പുറത്തേക്ക് ഇറങ്ങിയാല്‍
വീടിന്റെ നാല് ചുമരുകളാണ് കൂട്ടിരിക്കുക
കുഞ്ഞു നാളിലെ ഓര്‍മ്മകളാണ്
കവിത ആദ്യം പറഞ്ഞുതന്നത്
നാട്ടു വഴികളെ വെട്ടി മുറിക്കുകയും
പുത്തന്‍ പണക്കാരുടെ പുതിയഇരുനിലക്കെട്ടിടം
മതില് കെട്ടി മാളമാക്കിയതും
പറമ്പിന്റെ പുറം പോക്കിലേക്ക് വന്നു കവിതയായി
പച്ച പായലുപിടിച്ച കദനത്തിന്റെ വീട്ടിലിരുന്നു
അപ്പക്സിന്റെ കടും പച്ച ചായത്തിലേക്ക്-
കുട്ടികള്‍ ചിരിക്കുമ്പോള്‍
കരഞ്ഞു പോകുന്ന മനസ്സില്‍
വിഫലമായിപ്പോയ ഒരു മനുഷ്യ ജന്മത്തിന്റെ
കവിത പിറക്കുന്നു
2010, ഒക്‌ടോബർ 9, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ