തൂത പ്പുഴയുടെ താരാട്ടായിരുന്നു മനസ്സില്‍
മയക്കോവുസ്കിയാണ് മയക്കത്തില്‍ നിന്ന്
വിളിച്ചുണര്‍ത്തിയത്
കുറ്റിപ്പുറം പാലം കടന്ന് കൊറ്റിയെ പോലെ
നീണ്ട് വളഞ്ഞ് വെളുത്തു വിളറിയ പാടം
തീവണ്ടിയുടെതാളത്തിനൊത്ത് ആടിയാടി
കുപ്പി വെള്ളത്തിലെ തിരയിളക്കം
മയക്കൊയുടെ വ്ളദീമിര്‍ ഇലീചിനെ കുറിച്ചുള്ള -
ഓരോ വാക്കിനും
ക്രെംലിന്‍ തെരുവിലെ പോരാട്ടത്തിന്റെ മൂര്‍ച്ച
കരിമ്പന തലപ്പുകളില്‍ നട്ടുച്ച നേരത്തും -
യക്ഷി വിളയാട്ടം
പുഴയുടെ മാറ് പിളര്‍ന്ന് കരിമണല്‍ പണ്ടങ്ങള്‍
കൊത്തി വലിക്കുന്ന കള്ള കഴുകുകള്‍
കാഹള മെന്ന പോലെ സൈറന്‍ മുഴക്കി -
കുതിച്ചു പായുകയാണ് യുദ്ധ കളത്തിലേക്കെന്നോണം-
തീവണ്ടി
മയക്കൊയുടെ വാക്കുകള്‍
വെടിയുണ്ട പോലെ എന്റെ മനസ്സില്‍
...................................................................................
മയക്കോ വ്‌സുകി -റഷ്യന്‍ കവി
വ്ലാദിമിര്‍ ഇലീചു-വ്ലാദിമിര്‍ ഇലീചു ലെനിന്‍
2011, ഏപ്രിൽ 19, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ