എവിടെ നിന്നോ ഒഴുകി വന്നൊരു
പാട്ടിലേറി
ഞാന്‍ പിരമിഡുകളുടെ നാട്ടിലെത്തുന്നു
കുരിശ് ഏറ്റങ്ങള്‍ കാലാകാലങ്ങളിലെതുപോലെ
നടക്കുന്നു
പണിയില്ലാത്തവരുടെ സിംഫണി -
ചുറ്റും ഉയരുന്നു
പോപ്പ് ഗാനത്തിന്റെ പൊന്മുട്ടയുരുട്ടി
പണച്ചാക്കുകള്‍ രമിച്ചു മദിക്കുന്നു
ബോഗന്‍ വില്ല തണലിലൂടെ ഒരു സ്ത്രീ -
നടക്കുന്നു
മോഹങ്ങളുടെ നെടുവീര്‍പ്പുകള്‍ വീണുടയുന്നു
വിധവയുടെ വീര്‍പ്പു മുട്ടലുകള്‍
മുഖത്ത് വിടരുന്നു
ഒരു നനുത്ത പൂച്ചയെ നെഞ്ചിന്‍ ചൂടിലേക്ക്-
അമര്‍ത്തുന്നു
ചീളിക്കാറ്റുകള്‍ അളകങ്ങളെ യിളക്കുന്ന
സന്ധ്യാ വേളയില്‍
അണിവിരലില്‍ മോതിര മില്ലെന്നു
ഞാനുമറിയുന്നു .
സൂര്യ സിന്ദൂരവും തൊട്ട് പകല്‍ പെണ്ണ്
കുന്നിറങ്ങി നടക്കുന്നു
ചിറ്റോളങ്ങള്‍ ചിറകടിച്ച കുലത്തിന്മേല്
ക്രിക്കറ്റ് കോര്‍ട്ട് പരന്നു കിടക്കുന്നു
കോണ്‍ ക്രീറ്റ് മരത്തിന്റെ പുകച്ചില്ലയിലിരുന്നു
ഒരു കാക്ക കാല്‍ മുഖമുരുംമുന്നു
സമരങ്ങളുടെ പുറപ്പാടുകളും
പടപ്പാട്ടുകള്മുയരുന്നു
ഭരണാധികാരികള്‍ -
മരണാധികാരികളാകുന്നു
മാര്‍ദ്ദനോപാതികളെ
കെട്ടഴിച്ചു വിടുന്നു
പാഞ്ഞുവന്നൊരു വെടിയുണ്ട
കവിതയുടെ കഴുത്ത് ഞെരിക്കുന്നു
മുറിഞ്ഞ വരികള്‍ക്കുള്ളില്‍ -
ഞാന്‍ പിടയുന്നു
ഉറക്കവും,ഉണര്‍ച്ചയു മില്ലാതെ
ഈ ഭിക്ഷാ പാത്രവുമായി
തെരുവിന്റെ മൂലയില്‍
മുറിച്ചിട്ട ശില്‍പ്പമായി
ഉറഞ്ഞിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ