ചെമ്മണ്ണിന്റെ ചെതുമ്പലിലൂടെ
കൂസലില്ലാതെ കൌതുകം കുന്നിറങ്ങുന്നു
വൃത്തം തെറ്റാതെ വിളിച്ചു പറയുന്നു
'വിരുന്നു' ണ്ടെന്നു വേലിയിൽ നിന്നൊരു കാക്ക
കവിത പൂത്ത കാട്ടിൽ കാത്തിരിപ്പുണ്ട്
ഒറ്റയടിപ്പാത
ക്വൂബയിൽ നിന്ന് ബൊളീവിയൻ-
കാട്ടിലെക്കെന്നപോലെ
ഒരു കുന്നിറക്കം
പിക്കാസോ ചിത്രം പോലെ വർണ്ണം-
പകർന്ന വയലുകൾ
സായാഹ്നത്തിന്റെ ചുവട്ടിൽ
കുട ചൂടിയ പോലൊരു ഗ്രാമം
ഇത് ദ്വാരക
എന്റെ യദുകുല രാജധാനി
കടലെടുക്കുമെന്നറിഞ്ഞിട്ടും
കടമ്പുകൾ പൂത്ത കാട്
കാറ്റേ....തെളിനീർ ചോലകളെ
ഇനി എത്രനാൾ
കേട്ടില്ലേ യന്ത്രങ്ങളുടെ മുരൾച്ചകൾ
കണ്ടില്ലേ മനുഷ്യ ക്കണ്ണിന്റെ മൂർച്ചകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ