ഭൂവാ,മമ്മ മക്കളെയെല്ലാം
ഭാവിയിലേക്ക് നടത്തുന്നു
അജ്ഞതയാകുമിരുട്ടിനെ
മാറ്റി
ജ്ഞാന വെളിച്ചം പകരുന്നു
ജലവും വായുവും ഇരുളും വെട്ടവും
എന്നതുപോലെ ധന്യ സ്മൃതിയാൽ
നറു വിഭവങ്ങൾ നേരും നെറിയാൽ
എല്ലാവർക്കും വീതിപ്പൂ
വർഷം നോക്കൂ ഹർഷം തൂകും
കർഷക തരുണികളെന്നത്പോലെ
കൈ തോടുകളോ കുടി വെള്ളവുമായ്
കുണുങ്ങി നടപ്പൂ ഗ്രാമം തോറും
എന്നും മധുരോത്സവവു മൊരുക്കി
കുസുമങ്ങൾ തൻ കുസൃതികൾ കാണാം
വരി വരി യായെത്തും കരി വണ്ടുകൾ
കവിതകൾ മെല്ലെ മൂളീടുന്നു
ദ്വേഷം ഹൃത്തിൽ കുത്തി നിറച്ച്
വേഷം കെട്ടി നടപ്പൂ മനുജൻ
അതിരില്ലാത്തോരാർത്തികൾ
മൂത്ത്
കാർക്കോടകനായ് കൊത്തിവലിക്കെ
ഒർക്കുന്നില്ല ദേഹം വിട്ട് പിരിയും ജീവൻ
കൊണ്ട് പൊവുകയില്ലീ സമ്പാദ്യങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ