മഞ്ഞകൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലൊരു പെൺകുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയ വയറിൽ താളം കൊട്ടി
കേട്ടുമറന്നസംഗീതംകേൾപ്പിക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷം വേണ്ട.
വന്നവർ വന്നവർ തടിച്ചു കൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ടു കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശി കെട്ടുപോയി
ഇരവിനു മുൻമ്പേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറം കുടിയിൽ രണ്ടു പേർ.
ഭക്ഷണത്തിന് ഭിക്ഷ യാചിക്കാൻ
കഴിയില്ലയെ നിക്കിനി
വിലപേശുവാൻ വലയുമായി കഴുകക്കണ്ണുകൾ
നിൽപ്പുണ്ട്
മാന്യമായൊരുതൊഴിലുനൽകുവാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ യെ
ങ്ങു മാളുണ്ട്
ആളൊഴിഞ്ഞ പാതയിൽ ഏഴയാ-
യവൾ
കേഴുംമനസ്സുമായ് കുഴഞ്ഞ തടിയു മായ്
കൂനി യി രിക്കുന്നു
ഉറുമ്പുവരിയിടും ഫ്ട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാക നിരിക്കുമാ മരച്ചോട്ടിലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരി തിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നു മാ
സസ്യകണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക് കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ള സസ്യയേ നോക്കി
അവൾ ചിരിക്കുന്നു
അകം കരയവേ പുറം ചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയ വയറിൻ താളം കൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽ വീഴുന്ന തുട്ടി നായവൾ
താളമേറ്റുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ