മണ്ണിട്ടു മൂടിയ മൈതാനങ്ങൾക്ക്
പറയുവാനുണ്ടേറെ
കുഴിച്ചകുഴികൾക്കും,കെട്ടിപൊക്കിയ
കെട്ടിടങ്ങൾക്കുമിടയിൽ
ഞെരിഞ്ഞമരുന്നൊരു ഹൃദയമുണ്ട്
കഴിഞ്ഞകാല, മോർമ്മയാണ്
കുഴിഞ്ഞ കണ്ണിലെ കണ്ണീരായ്
കുഴൽക്കിണറിലൂടെ പ്രവഹിക്കു ന്നത്
എന്തെന്തു രാഷ്ടീയ ചരിത്രം
ആദർശധീരരുടെ, പൗരുഷ ശാലിക
ളുടെ
എത്രയോസ്വരംഅമർന്നുനിൽക്കുന്നു
ഓടിപ്പോയ ഭീരുക്കളുടെ കാൽപ്പാ
ടുകൾ മറഞ്ഞു നിൽക്കുന്നു
എന്തെന്തുലാത്തിച്ചാർജുകൾ,
കണ്ണീർവാതക പ്രയോഗങ്ങൾ,
സ്വാതന്ത്ര്യദാഹികളുടെ ആവേശം
കൊള്ളലുകൾ
പട്ടാള പ്രവേശനങ്ങൾ, നിയമ നിഷേ
ധങ്ങൾ, വെടിവെപ്പുകൾ
കാലത്തിന്റെ കർമ്മങ്ങൾക്ക് മൂക
സാക്ഷിയായി യെന്നും നമ്മെ കാത്തു നിന്ന
ആ മൈതാനമല്ലെ നാം കൈവിട്ട്
കളഞ്ഞത്
ആ നെഞ്ചത്തു തന്നെയല്ലെ കെട്ടി പ്പൊക്കിയത്
ഒറ്റിക്കൊടുത്തവന്റെ കെട്ടിടങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ