മഴമെല്ലെമാറി നടന്നിടുന്നു
പ്രണയം മനതാരിൽ പെയ്തിടുന്നു
മിഴിയിൽ പ്രണയാർദ്ര മഴയിരമ്പം
നെഞ്ചിൽ ചുടുമിന്നൽ ദീപനാളം
പൂത്തമാമ്പൂമണം പരന്നിടുന്നു
ചാലുമുറിയാത്ത ചോലപോലെ
എങ്ങും പരക്കുന്നു പ്രണയജാലം
കാലമിതെന്തെല്ലാം കാട്ടിടുന്നു
കാലനാകുന്നു ,കതിരാകുന്നു ,
കലിയാ, യിരയായി, കാർത്തികയായ്.
മാനം തെളിഞ്ഞുവയൽപ്പൂ വിരിഞ്ഞു
കിളിയും, കിളിപ്പാട്ടും കൂട്ടു വന്നു
മഞ്ഞുനീർ മെല്ലെ മിഴി തുറന്നു
നിലാവും നിഴലും പുടവ ചുറ്റി
തളിരിട്ട താഴ്വര കുളിർന്നു നിന്നു
വൃശ്ചികം വന്നു വിളിച്ചിടുന്നു
കാവുകളിൽ കോല മാടിടുന്നു
ചെണ്ടപ്പെരുക്കമുയർന്നിടുന്നു
വയലിൽ തടങ്ങളുയർന്നിടുന്നു
വെള്ളരിവള്ളി പടർന്നിടുന്നു
ഉള്ളിൽ വിളക്കുതെളിഞ്ഞിടുന്നു
ചൊടിയും, ചുണയും തെളിഞ്ഞിടുന്നു
തണുപ്പു തലോടി വിളിച്ചിടുന്നു
രാപ്പനിയെങ്ങോ മറഞ്ഞിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ