നോവുമാത്മാവുകൾക്കാകുമോ
യേകുവാൻ
ശുഷ്കമാം വാക്കുകളെങ്കിലും
യെങ്കിലുമേകുന്നു നന്ദി നാം നാലഞ്ചു കണ്ണുനീർ തുള്ളികളായി
ജീവിതം മുളയിട്ട കാലത്തിലന്നു നാം
വേർപിരിയാ കളിക്കൂട്ടുകാർ
ഒരമ്മ പെറ്റോരു മക്കളല്ലെങ്കിലും
ഒരു ഞെട്ടിൽ മൊട്ടിട്ട പൂവുപോൽ
പിന്നെയെന്നാണു നാം ,യേതു തിരിവിൽ നാം
ഒറ്റയൊറ്റയായ്പിരിഞ്ഞു പോയി
ദു:ഖശിഖരത്തിൽ വാടിക്കരിഞ്ഞു നാം
പാഴ്നിറമായിക്കൊഴിഞ്ഞു പോയി
പിന്നെയീജീവിത ദുഃഖങ്ങളും പേറി
ജീർണ്ണിച്ചകോലം ചമഞ്ഞു നടക്കവേ
ഭഗ്ന സ്വപ്നങ്ങളിൽ സ്പർശനമായി നീ
യെന്നും വന്നെത്തി നോക്കുന്നു.
എങ്ങോ മറഞ്ഞൊരാ ശരത്കാല - മോർക്കവേ
വിങ്ങിക്കരയുന്നുവുളളം
ആ സ്നേഹഗന്ധമെൻ ചിന്തയിലിന്നും
ഇനി ഞാൻ നടക്കട്ടെസോദരീ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ