നെടുമരമൊന്നുണ്ടുയരേനിൽപ്പൂ
ചെറുമരമൊത്തിരി ചാരെ നിൽപ്പൂ
ചായും ചെറുമരച്ചില്ലകൾ താങ്ങി
നെടുമരമാനന്ദം നുകരുന്നു
ചെറുമരമൊത്തിരി ചാരെ നിൽപ്പൂ
ചായും ചെറുമരച്ചില്ലകൾ താങ്ങി
നെടുമരമാനന്ദം നുകരുന്നു
ചില്ലകൾ തോറും കൂടുകൾകൂട്ടി
പക്ഷികൾ പലജാതികൾ പാർക്കുന്നു
മഞ്ഞിൽ, മഴയിൽ, വെയിലിൽ ഇലയാൽ
താങ്ങായ്, തണലായ് മരംകാക്കുന്നു
പക്ഷികൾ പലജാതികൾ പാർക്കുന്നു
മഞ്ഞിൽ, മഴയിൽ, വെയിലിൽ ഇലയാൽ
താങ്ങായ്, തണലായ് മരംകാക്കുന്നു
വിശന്നുവലഞ്ഞു വരുന്നൊരു മർത്യന്
ചാരിയിരിക്കാൻ വേടേകുന്നു
വാടിയിരിക്കും ദ്ദേഹത്തിന്
കുളിർക്കാറ്റേകി ക്ഷീണമതാറ്റും
ചാരിയിരിക്കാൻ വേടേകുന്നു
വാടിയിരിക്കും ദ്ദേഹത്തിന്
കുളിർക്കാറ്റേകി ക്ഷീണമതാറ്റും
വേടൻ വില്ലുകുലയ്ക്കും നേരം
വേടാൽതട്ടികാക്കും കിളിയെ
വെയിലുകളേറെ കൊണ്ടെന്നാലും
പരിഭവമില്ലാനിൽക്കും നെടുമരം
വേടാൽതട്ടികാക്കും കിളിയെ
വെയിലുകളേറെ കൊണ്ടെന്നാലും
പരിഭവമില്ലാനിൽക്കും നെടുമരം
മഴയിതെത്ര നനഞ്ഞും കൊണ്ട്
വെള്ളമിതെത്ര മണ്ണിനു നൽകി
വെയിലുകളെത്ര തലയിൽച്ചൂടി
മണ്ണിന്നീർപ്പം കാത്തു കൊടുത്തു
വെള്ളമിതെത്ര മണ്ണിനു നൽകി
വെയിലുകളെത്ര തലയിൽച്ചൂടി
മണ്ണിന്നീർപ്പം കാത്തു കൊടുത്തു
മക്കളെ പോറ്റി വളർത്തീടുന്ന
അച്ഛനു,മമ്മയുമെന്നതുപോലെ
രക്ഷിതാക്കൾ മരമെന്നോർക്കുക
ചായും ചെറുമരംനമ്മൾ ഓർക്കുക
.................................................
അച്ഛനു,മമ്മയുമെന്നതുപോലെ
രക്ഷിതാക്കൾ മരമെന്നോർക്കുക
ചായും ചെറുമരംനമ്മൾ ഓർക്കുക
.................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ