പൊട്ടിച്ചിരിക്കുന്ന കാടു കണ്ടോ
കാട്ടുപെണ്ണിന്റെ,യാമാറുകണ്ടോ
താളത്തിലാടും മുടികൾ കണ്ടോ
താരകൾ കണ്ണിറുക്കുന്ന കണ്ടോ
നാണിച്ചു നിൽക്കുമാ പെൺകവിളിൽ
മിന്നാമിനുങ്ങുനുള്ളുന്ന കണ്ടോ
നിലാവു വന്നൊന്നെത്തി നോക്കുന്നേരം
അലയുന്ന പൂതം പോൽ പാറ കണ്ടോ
ആമരീരമരം ചൊല്ലി കാറ്റ്
രാമനാമം ജപിക്കുന്നകേട്ടോ
കൊതിയോടെ നോക്കി നിൽക്കുന്നതെന്തേ
മോഹങ്ങൾ തുള്ളി തുടിപ്പതെന്തേ
നാമല്ലോ അവൾക്കിന്നിണയാകേണ്ടോർ
അവളല്ലൊ നമുക്കിന്നിരയാകേണ്ടോൾ
കാട്ടുപെണ്ണിന്റെ കനലിറച്ചി
കാച്ചിക്കുറുക്കിയ ചുടുചോരയും
ആവോളം മോന്തിരമിച്ചിരിക്കാം
ഓരോന്നുമോർത്തു രസിച്ചിരിക്കാം
എല്ലാരും നമ്മേ കുമ്പിട്ടു നിൽക്കും
ഉള്ളിൽ കാടൊന്നു വളർത്തിടേണം
അക്കാടു പൂകി നമുക്ക് പാർക്കാം
നാമെല്ലാതാരുണ്ട് കാടു പൂകാൻ
പച്ചനോട്ടിന്റെ കരുത്തിനാലേ
പച്ചപ്പിതെല്ലാം നമുക്കുസ്വന്തം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ