കൊളുത്തിയ വിളക്കുകളെല്ലാംഅണച്ചു
ഇരുട്ടിന്റെ കണ്ണാടിയിലേക്കിനി നോക്കുക
രാജവീഥിരക്തം കൊണ്ട് ചുവന്നു
തെരുവുകളിൽ ആർത്തനാദമുയരുന്നു
കൂട്ടക്കുരുതിയുടെ കാഹളം മുഴങ്ങി
എനിക്ക് എന്നെ ഒന്നു കാണണം
കൊളുത്തുവാൻ വിളക്കെവിടെ?
പക്ഷിയുടെ മനസ്സുള്ള പെങ്ങൾ
മരിച്ചു കിടക്കുന്നു
ആ രക്തത്തിൽ കൈമുക്കി അവർ
ആനന്ദനൃത്തമാടുന്നു
ശവക്കച്ചവിരിച്ച ഈ തെരുവിൽ
അവസാനമായി എന്നെ എനിക്കൊന്ന്
കാണണം
വെളിച്ചമെവിടെ?
സാക്ഷിയാകുവാൻ കഴിയില്ലെന്ന്
വിളക്കും വെളിച്ചവും
ഞങ്ങളുടെ നിസ്സഹായത നിങ്ങൾക്കറി
യില്ലെന്ന് അവർ
പൈതൃകമായി കിട്ടിയ ശാപമീ കാഴ്ച്ച
യെന്ന് അവർ
മരിച്ച എന്നെ മറവു ചെയ്യുന്നതിന് മുമ്പ്
എനിക്കെന്നെ കാണുവാൻ കഴിയില്ലെന്നോ
ആൾക്കൂട്ടം അകന്നു പോകുന്നു
മിണ്ടരുത്, "ആൾക്കൂട്ടം"എന്ന് പറയുക
യേ അരുത്
..............
കുറിപ്പ് :-
ആൾക്കൂട്ടം - ആൾക്കൂട്ട കൊലപാതക വാർത്തകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ