പുളകിതഗാത്രിയാം കനകമണി പെൺകൊടി
പോൽ
കാന്തിയേന്തി നിൽപൂ ധനുമാസ പൊൻപുലരി
പരിമളം ചാർത്തിയെങ്ങും പരിലസിക്കുമാ സൗ-
ന്ദര്യത്തെ
പുണരുവാൻ ധൃതിയാലെ മുതിരും കതിരവൻ
വൃക്ഷരാജൻ വൃഥാ അപ്പൊൻകരങ്ങളെ തന്നു -
ടെ മാറിൽ ചേർത്ത് തടയാൻ ശ്രമിക്കവേ
വിവശനാമർക്കൻ ഹർഷോന്മാദത്താൽ വൃക്ഷ
കരം
പതിയേമാറ്റി സുഖസുഷമയേ പുൽകീടുന്നു
അനർഘ പുഷ്പരാഗം എങ്ങും നിറയുന്നു
ഭുവനമാകെയുംപുതു അലങ്കാരം നിറയുന്നു
നരനായ് യഥാവിധിയൊരുക്കീടുന്നുബ്ഭൂവ്
നരനോ കൊണ്ടാലും തിരിച്ചറിയാതുള്ള ഭളള്
വിഷയാസക്തി, വിരക്തി, വിഷമശരാഹതി,
തോൽവി
വെട്ടിപ്പിടിക്കുവാനായി തച്ചുടച്ചീടുന്നു ബന്ധം
ഭവനമാമീബ്ഭുവിനെ കൊള്ളയടിച്ചീടുന്നു
എത്രകിട്ടിയാലും മതിവരാത്തോരല്ലോനമ്മൾ
ഒന്നുമേകൊണ്ടു പോവില്ലെന്നറിവുണ്ടായിട്ടും
ഉയരെ വിലസുവാൻ മാത്രമേ മോഹമുള്ളിൽ
പരിപൂർണ്ണസുഖം ഭുജിപ്പാൻ അലയും ഭൃംഗം
പോലെ
അലച്ചലേ ജീവിതം കാലു വെന്തനായപോൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ