അവളിലേക്ക്
ആണ്ടിറങ്ങിയനേരം
ഒറ്റമിന്നലിൽ
കൂമ്പിയപുഷ്പം പോലെ
അവനവളുടെ മിഴി കണ്ടു.
തണുത്ത കാറ്റിലും
അകം, ചൂടിൽ നിറഞ്ഞു
ചാറ്റൽ മഴയ്ക്ക് നീറ്റലിൻ്റെ ശബ്ദമോ?
ചിരി മുഴക്കമോ ?!
അവളിൽനിന്നും ഒരുചിലമ്പനക്കം.
നൃത്തച്ചുവടുകളുണരുമ്പോൾ
താളപ്പെരുക്കത്തിൽ അവൻ മതിമറക്കമ്പോൾ
പുറത്തൊരു പെരുമഴക്കാലം നിറഞ്ഞിടുന്നു
പുതുവെളിച്ചവുമായി
പുലരി വന്നപ്പോൾ
കീറിപ്പോയ ഓർമ്മയുടെ
ഓലക്കുട തിരഞ്ഞ് അവൻ നടന്നു
കിടക്ക വിരിയുടെ ചുളിവ് നീർത്തുമ്പോൾ
ഗ്രീഷ്മരാവിലെ കിനാവിന്
എന്തുമാത്രം കുളിരെന്ന്
സ്വഗതം മൊഴിഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ