malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഡിസംബർ 23, വ്യാഴാഴ്‌ച

വിഭ്രാന്തി


മഴ പെയ്തു കൊണ്ടേയിരുന്നു
ഞാൻ ഉമ്മറക്കോലായിൽ കവിത -
വായിച്ചു കൊണ്ടും
പെട്ടെന്നു വന്ന ഒരു കാറ്റ് കുറേ ജല -
മണികൾ വാരി
എൻ്റെ മുഖത്തേക്കെറിഞ്ഞു
ഇന്നുവരെ കേൾക്കാത്ത തരത്തി -
ലൊരു ശബ്ദം
മേഘങ്ങൾക്കിടയിൽനിന്ന് താഴേ -
ക്കിറങ്ങിവന്ന്
കാതിൻ്റെ അങ്ങേയറ്റത്തെ ലോല-
തന്ത്രിയെ മർദ്ദിച്ച്
തരിപ്പൻ വേദനതന്ന് വന്ന വഴിയേ -
മടങ്ങിപ്പോയി
ഇരുണ്ട വെളിച്ചത്തിലേക്ക് മിന്നലൊരു
പൂത്തിരി കത്തിച്ചു
ആകൃതിയില്ലാത്ത ജലം പലരൂപത്തിൽ
വികൃതി കാട്ടി പാഞ്ഞു
എന്നിൽ നിന്ന് ഞാൻ എന്നിലേക്കും
പുറത്തേക്കും കയറിയിറങ്ങിക്കൊണ്ടിരുന്നു !
അവസാനത്തെ കറുത്ത മേഘക്കുടവും -
വീണുടഞ്ഞപ്പോൾ
മറക്കുടമാറ്റി ആകാശമൊന്നെത്തി നോക്കി
മടിയിൽ മടക്കി വെച്ച പുസ്തകം നിവർത്തി -
യപ്പോൾ
ഇല്ല ഒറ്റക്കവിതയും
എന്നിലെ എന്നെ ഞാൻ തിരഞ്ഞപ്പോൾ
ഇല്ല ഞാനും എന്നിൽ
എപ്പോഴായിരിക്കും ഇറങ്ങിപ്പോയിട്ടുണ്ടാകുക
എന്നിൽ നിന്ന്ഞാനും
കവിതയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ