തിരഞ്ഞു നടക്കുമ്പോൾ
തിരക്കുന്നവരോട് ഞാനെ-
ന്താണ് ചൊല്ലുക?
കളഞ്ഞുപോയ
ബാല്യത്തെയാണെന്നോ?
കണ്ണാം ചിരട്ടയിലെ
മണ്ണപ്പമാണെന്നോ?
അക്ഷരങ്ങളുടെ
അകം പൊരുൾ കാട്ടിത്തന്ന
നീളൻ വരാന്തയുടെ
അങ്ങേ അറ്റത്തെ ചുമരിൽ
പേരെഴുതി വെച്ചവളെയാണെന്നോ?
അമ്മയെ പുറത്താക്കി
അമ്മാവൻമാർ വിറ്റുതുലച്ച
അകം പൊളളിക്കുന്ന
അച്ഛൻ്റെ കല്ലറയാണെന്നോ?
തിരഞ്ഞു നടക്കുമ്പോൾ
തിരക്കുന്നവരോട് ഞാനെ-
ന്താണ് ചൊല്ലുക?
തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ
എന്നെതന്നെ ഞാൻ
തിരഞ്ഞുനടക്കുകയാണെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ