കുന്നത്തെ ഷാപ്പിൽ നിന്ന്
കുന്നിറങ്ങി ആടിയാടി വന്ന
കാറ്റിൻ്റെ
ശബ്ദവും കുഴഞ്ഞു കിടന്നു
കൊന്നപൂത്ത സന്ധ്യയിൽ
കുഞ്ഞിരാമനപ്പോൾ
കള്ളും കുടവുമായി തെങ്ങിൽ
നിന്നും
ഇറങ്ങി വരുവായിരുന്നു
കുറച്ചകലെ കുറച്ചു പുസ്തകവും
കെട്ടിപ്പിടിച്ചോണ്ട്
ഒരു പെണ്ണ് സ്വപ്നം കണ്ട് നിൽക്കു
വായിരുന്നു
ചിലർ ഷാപ്പിലേക്ക് കയറിപ്പോവുകയും
ഇറങ്ങി വരികയും ചെയ്യുവായിരുന്നു
ഷാപ്പിലേക്കു പോകുന്ന ചെറുപ്പക്കാരെ
ഗൗരവത്തിൽ നോക്കിയിരിക്കുന്ന
പ്രായമായവരെ
ശല്യമെന്നു പിറുപിറുക്കുന്നു ഒരു പൂച്ച!
തെറിച്ചുവീണ തെറിവിളികളെ
കൊത്തിപ്പെറുക്കുന്നുണ്ടൊരു കാക്ക!!
സൂര്യൻ അങ്ങേചരിവിലേക്ക് ചരി
യുകയും
ഇരുട്ട് പട്ടംപറത്തി വരികയും ചെയ്ത
പ്പോൾ
പലരുടേയും പല അറിയാക്കഥകളും
പരസ്യമായി പറഞ്ഞുകൊണ്ട്
ചാമ്പച്ചുവട്ടിലേക്ക് മാറിനിന്ന്
കൊള്ളാവുന്ന കായകളെ തിരഞ്ഞു
കൊണ്ടിരുന്നു കാറ്റ്.