രാത്രിയുടെ ,യിരുട്ടിനെ
സൂര്യന്‍ ഊതിയകറ്റാന്‍
നോക്കുമ്പഴേ
അയാള്‍ ഇറങ്ങി നടന്നു ജീവിതത്തിന്റെ
കരിമ്പാറകളില്‍
ആയുസ്സിന്റെ ,യക്ഷരങ്ങള്‍ തല്ലി തകര്‍ന്ന -
വരുടെ യിടങ്ങളിലേക്ക്
ഉറങ്ങി കിടക്കുന്നവരുടെ
കല്ലറയ്ക്ക് മുകളില്‍
ഉണര്‍ന്നിരിക്കുന്ന
മെഴുക് തിരികളുടെ
വെളിച്ചത്തിലേക്ക്
കാട്ടരളികള്‍ പൂത്തു നില്‍ക്കുന്ന യിടങ്ങളിലേക്ക്
കടലിരമ്പംആര്‍ത്തു അലയ്ക്കലായ് ഉയരുമ്പോള്‍
കൂടൊഴിഞ്ഞ ഹൃദയത്തിലൊരുഅന്നല്‍ -
പക്ഷിയുടെ ചിറകനക്കം
ഓര്‍മയില്‍ എങ്ങോ ഒരു പുളിയുറുമ്പിന്‍പരു -
പരുപ്പ് നീറും വ്യഥയുടെ പെട -
പെടപ്പ്
2009, ഡിസംബർ 26, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ