കാതങ്ങള്‍ ക്കപ്പുറത്ത്
മൊബൈല്‍ ഫോണില്‍ നിന്നും
മുത്തശ്ശി മൊഴി, മുല്ല പ്പൂവായെന്‍ -
കാതില്‍ തൊട്ടു
ഓണമാണുണ്ണിഇന്ന്
കുളിച്ചു തൊഴേണം നീ
പ്രാര്‍ ത്ഥി ക്കാംനിനക്കായ് ഞാന്‍
പായസ്സം കഴിപ്പിക്കാം .
'ഓണം ഞാന്‍ ഇതേവരെ
കണ്ടതായ് ഓര്‍മ്മ യില്ല
മുത്ത ശ്ശി ചൂടും മുല്ല പൂ മാത്ര -
മേന്നോര്‍മ്മയില്‍
മലരണി ഞെത്തും ഗ്രാമ വസന്തം -
കണ്ടിട്ടില്ല
ഓണ പ്പൂക്കളും ഓണ ത്തുമ്പിയും -
കണ്ടിട്ടില്ല
കോട്ട പോല്‍ കെട്ടിടവും ,കൊണ്ക്രീററ്-
മുറ്റങ്ങളും
അര്‍ ണ്ണ വം പോലുള്ളൊരു
പത്തനം മാത്രം കണ്ടു '.
ഓര്‍മ്മയില്‍ പരതുന്നു
ഓര്‍ക്കുട്ടില്‍ തപ്പി നോക്കാം
നിറം ചാര്‍ത്തിയ ഉപ്പു പരലും ,-
പ്ലാസ്ററിക്പൂവും
ചന്ത മുണ്ടെന്നാകിലും
ചിന്തയില്‍ നില്‍ക്കുന്നില്ല
ഉണ്ടല്ലോ സുഹൃത്ത് ഒരാള്‍ -
മലയാള ക്കരയില്‍
നോക്കിടാം അദ്ദേ ഹത്തിന്‍
ബ്ലോഗിലീ-
ഓണം ഒന്ന്
മുല്ലപ്പൂ, മുക്കുറ്റിയും ,കാക്കാപൂ, കൃഷ്ണ പ്പൂവും
ഓണപ്പൂക്കളെല്ലാമേ
പേരുമായ് സവിസ്തരം .
അതില്‍ നിന്നൊരു തുമ്പ
പൂവെന്റെ കാതില്‍ വന്ന്
മന്ദ മായ്ചൊല്ലീടുന്നു
മുത്ത ശ്ശി മൊഴി യായി
ഓണമാണ് ഉണണീ ഇന്ന്
കുളിച്ചു തൊഴേണം നീ
പ്രാര്‍ത്ഥി ക്കാം നിനക്കായ് ഞാന്‍
പായസ്സം കഴി പ്പിക്കാം
2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ