നാകത്തില്‍നരകം പണിഞ്ഞ ജന്മി
ശോകങ്ങള്‍ മാത്രം സമ്മാനിച്ച ജന്മി
സമത്വ മില്ലായ്മയാം സത്യമെന്നു
പന്തമുയർത്തി പറഞ്ഞ ജന്മി
കോലോത്ത് കാണും കളപ്പുരയില്‍
അടിയാത്തി ക്കയ്ത്തം കല്‍പ്പിക്കാത്ത -
ജന്മി
പാദങ്ങളെന്നും പരിചരിക്കാന്‍
പാവങ്ങള്‍ തൄണമെന്ന് കരുതും ജന്മി
കാറുകള്‍ കീറ ത്തുണികള്‍ ചുറ്റി
മാനത്തൂടങ്ങിങ്ങായ് ഓടിടുമ്പോള്‍
ചോരുന്ന ചാള പ്പടിയില്‍ നില്‍ക്കും
അടിയാ ന് ആനന്ദ മൊന്നുമാത്രം
കാടി കുടിക്കുവാനില്ലെങ്കിലും
കീറ ത്തുണികള്‍ മുറുക്കി ച്ചുറ്റി
പാടച്ചെളി ച്ചാർത്ത് മൂടി വെയ്ക്കും
പച്ച പുതുപ്പട്ട് എന്നപോലെ
പകലന്തിയോളം പണിയെടുത്ത്
പാരിനു പച്ച ക്കുട പിടിക്കും
2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ