ശ്മശ്രുക്കള്‍ വളര്‍ത്തിയ ഒരു ശൃഖാലന്‍
ധ്യാനത്തിലിരിക്കുന്നു
ഒരു കുഞ്ഞു പൂവ് ഞെട്ടറ്റു വീഴുന്നു
കാട്ടിലേക്ക് കടക്കുന്ന കുറുക്കന്റെ
കടവായില്‍നിന്നു രക്തമിററിററുവീഴുന്നു
കന്യകാത്വം നഷ്ട്ട പ്പെട്ടവള്‍
കാട്ടിലേക്ക് നടക്കുന്നു
സിംഹത്തിന്റെ പുറത്തേറി
നഗ്നയായ് സഞ്ചരിക്കുന്നു
ഹൃദയത്തില്‍ നിന്നും ഒരമ്പ് മുളയ്ക്കുന്നു
കാവിയുടെ കപടതയിലേക്ക്
കൊമ്പുകള്‍ കോര്‍ക്കുന്നു
മാതൃത്വ ത്തിന്റെ മനോവ്യഥ
മഴുവായെറിയുന്നു
വേടന്റെകഴുത്തിലത്
ഫണമുയ൪ത്തിക്കൊത്തുന്നു
2011, സെപ്റ്റംബർ 17, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ