രാവിലെ ഇറങ്ങി പോകുമ്പോൾ
തിരിച്ചു വരുമെന്ന് ഞാൻ പറയാറില്ല
അല്ലെങ്കിൽ
എങ്ങിനെ യാണ് പറയുവാൻ കഴിയുക
മരണം എന്നിൽ തന്നെ യാകുംപോൾ
അസ്വതതയുടെ ഒരുപന്താണിന്നു ഞാൻ
അതിരുവിട്ട കളികൾ അരികില തന്നെയല്ലോ.
ഏമ്പക്കത്തിൽ പോലുമൊരു മാറ്റം
'ഹേറാം'-
തുറിച്ചു നോക്കുന്നു നിവർത്തി വെച്ച പുസ്തകത്തിൽ -
നിന്നും ഒരു കണ്ണട .
മാവിൻ ചുവട്ടിലെ ചാരു കസാലയിൽ നിന്ന്
ചുരുട്ടിന്റെ വളയങ്ങൾ മേലോട്ടുയരുന്നു .
വൈക്കോലിന്റെ കഴിഞ്ഞു പോയ
പച്ചപ്പിനെയാണ് ഞാൻ തേടുന്നത്
എന്റെ ചിന്തയ്ക്ക് തീ പിടിക്കുന്നു
ഒരു തീ പാമ്പ് നട്ടെല്ലിലൂടെ മുകളിലേക്ക്
കയറുന്നു
ഒരു തട്ടുപൊളിപ്പൻ പടിഞ്ഞാറൻ -
സംഗീതം
പതഞ്ഞൊഴുകുന്നു
പച്ചപ്പിന്റെ വന്യതയിൽ നിന്നല്ല
വൃദ്ധ വദനത്തിലെ കണ്ണുകളിൽ
നിറഞ്ഞു നിന്ന ഏകാന്തതയിൽ -
നിന്നാണ്
ശാന്തത ഉറവയെടുതതെന്നറിയുന്നു
എന്നാൽ;
ഇന്ന് വൈക്കോലിനും വനിത
മാന്യത വെടിഞ്ഞു പടർന്ന് കത്തുമ്പോൾ
അടർന്നു വീഴുന്നത്
അനേകം പച്ചപ്പുകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ