കറുത്ത പ്രഭാതമാണ്
കുരുത്തു വന്നത്
ഉദ്യാനങ്ങൾ ഉണരുന്നേയില്ല
കിളി മൊഴികൾ കേൾക്കുന്നില്ല
കുളിരിടും കാറ്റിനെ കാണാനേയില്ല
കവിത യാകേണ്ട വാക്കുകൾ
കല്ലിച്ചു നില്ക്കുന്നു
മഷി മഞ്ഞുകട്ട പോലെ ഉറഞ്ഞിരിക്കുന്നു
വിരിയുന്ന മൊട്ടിനെ
കെട്ടി വരിയുന്നു
മൂർത്ത കൊക്കുകൾ ആർത്തു ചിരിക്കുന്നു
ഓടുന്ന ബസ്സിൽനിന്നും ഒരാർത്ത നാദം.
പള്ളിക്കൂട പടി വാതിലിൽ
ഒരു പിടച്ചിൽ,ഒരു ഞരക്കം
ഇടവഴിയിലെ കാട്ടു പൊന്തയിൽ
കട്ട പിടിച്ച ചോരയ്ക്ക് ചുറ്റും
കൂനൻ ഉറുമ്പുകൾ
പെണ്‍ കുട്ടികളും ,അമ്മമാരും ഇപ്പോൾ
ചിരിക്കാറെയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ