പ്രണയ പൂവെന്നു കരുതി
കരളിനോടു ചേർത്ത് വെച്ചത്
കഠാര മുള്ള് എന്നറിഞ്ഞിട്ടും
ചിരി മരമായി പൂത്തു നിന്നവനെ
പറിച്ചെറിയുവാൻ കഴിയാത്ത
പ്രണയ കല്ലിൽ
ബലി മൃഗമായി തല വെച്ച് -
കിടന്നവനെ അയ്യപ്പാ!
നേരവും,കാലവും,ദേശവും-
ദോഷവും നോക്കാതെ
കവിത കായ്ച്ച മരമേ
ചെംകൽചൂളയിലെ നിന്റെ
രാജാത്തിയെയും
നെഞ്ചിൻ ചൂളയിലെ നിന്റെ
പാപ്പാത്തിയെയും
ഞാനറിയുന്നു
കവിത തന്നെ നിനക്കമ്മയും
കവിത തന്നെ നിനക്കന്നവും
കിന്നരി കിനാക്കളും
ഞാനറിയുന്നു അയ്യപ്പാ!
നീ തന്നെ ഉണ്മയും
നീ തന്നെ നന്മയും
നീ തന്നെ മണ്ണിലെ -
നക്ഷത്രവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ