ലഹരിയുടെ തെരുവിൽ
മരണത്തിന്റെ മാസ്മരികതയും തേടി
അലഞ്ഞു നടക്കുന്നു ജോണ്‍ അബ്രഹാം
മത്ത്പിടിച്ചൊരു അയ്യപ്പൻ കവിത
പിറകേ നടക്കുന്നു
നെഞ്ചിൻ കൂടു കരളുന്ന രോഗാണു-
ക്കൾ ക്കിടയിലൂടെ
പ്രത്ഭാ രശ്മി വിടർത്തി പാടുന്നു
പിന്നെയും ആതിര വരുമെന്ന് കക്കാട്
ഉപാസിച് ഉപാസിച് പ്രത്യക്ഷ പ്പെടുത്തിയ
ദാരിദ്ര്യത്തിന്റെ ധാരാളിത്ത ദേവതയുമൊന്നിച്ച്
മിച്ച ജീവിതം മെച്ചമാക്കിയ കേശവദേവ്
പൂജിച്ച് പൂജിച്ച് മരണത്തിന്റെ
പൂജാ പുഷ്പ്പമായ പത്മ രാജാൻ
ആത്മഹത്യയിലൂടെ ആനന്ദം കണ്ടെത്തി
അരുണ ശോഭ വിടർത്തുന്ന നക്ഷത്രമായി
മയക്കൊവുസ്ക്കി,സിൽവിയ പ്ലാത്ത്
ആത്മാവിന്റെ ആവൃത്തിക്കടിപ്പെട്ടു
ആനന്ദത്തിന്റെ ആത്മ രതിയിൽ
സത്യത്തിന്റെ ബന്ധനത്തിൽ പെട്ട്
പിടയുന്ന എഴുത്ത് കാരാൻ
പിന്നെയെങ്ങിനെ യൊക്കെയാണ്
മരിച്ചു വീഴേണ്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ