കാറ്റിന്റെ വാലും പൊക്കി
മഴ കുന്നിറങ്ങി
മല തല തുവർത്തി
ഞെളിഞ്ഞു നിന്നു
ചേക്കേറു ന്നൊരു കാക്ക
ചോപ്പാർന്ന പഴമെന്നു കരുതി
സൂര്യന്റെ കണ്ണ് കൊത്തി പൊട്ടിച്ചു
ചീവീടുകളുടെ ചൂളം വിളിയിൽ
ലാസ്റ്റ് വണ്ടിയായ് ഞാൻ കുതിച്ചു
മഴയും ഞാനും വീട്ട് മുറ്റത്ത്
വീണു കിതച്ചു
ആടിവരുന്ന,യച്ഛന്റെ
തെറി കേട്ടായിരിക്കണം
മഴ വേഗമെഴുന്നേറ്റ് നടന്നുമറഞ്ഞു
ഉമ്മറക്കൊലായിൽ
ഒതുങ്ങിനിന്ന അമ്മ
അച്ഛന്റെ തെറിമഴയിൽ
നനഞ്ഞു വിറയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ