ക്ലിപ്...ക്ലോപ്...ക്ലിപ് ...ക്ലോപ്...ക്ലിപ്...ക്ലോപ് എന്ന്
കടൽക്കരയിൽ സവാരിക്കുതിര നടക്കുമ്പോൾ
ക്ലി ക്ലിക്ലി ,ക്ലു ക്ലു ക്ലു അതാ മുറ്റത്തൊരു മൈന
എന്നാ പാഠഭാഗം ഒർമ്മവരും
ടപ്...ടപ്....ടപ്...ടപ്..ടപ്..ടപ്..ശബ്ദത്തിൽ -
ഹീലുള്ള ചെരുപ്പിട്ട്
കോളേജ് വരാന്തയിലെ മാർബിളിലൂടെ
നടക്കുന്നവരെ കാണുമ്പോൾ
ലാടം വെച്ച കുതിരയെ ഒർമ്മവരും
പുല്ലു മിഠയിയുമായി ഓട്ടുമണി മുട്ടിയെത്തുന്ന
ഉന്തുവണ്ടി എത്തുമ്പോൾ
പിളർന്ന ഉന്നക്കായ ഓർമിക്കും
വലക്കാരൻ മീനിനെ കോരിയിടുമ്പോലെ
ഒരുതിര കുറേ പിരിയൻ ശംഖിനെ കോരിയിട്ട്
വലയാഴ്ത്തുവാൻ പോയി
ബീച്ചിലെ കാഴ്ചകാണാൻ
ബാച്ചിലേഴ്സിന്റെ ബീച്ചല് കാണാൻ
മോഹത്തിന്റെ കല്ലുരുട്ടുന്ന
നാറാണത്ത് ഭ്രാന്താൻ ഞാൻ
എല്ലാ തയ്യാറെടുപ്പും പൂർത്തി യാകുമ്പോൾ
കുന്നിന്റെ ഉച്ചിയിൽനിന്നും
കല്ലുരുട്ടിയിടുന്ന പോലെ
ദാ.... എന്ന് പോക്ക് മുടങ്ങുന്നു
അല്ലെങ്കിൽ നമ്മളെല്ലാം
ഒരു കണക്കിന്
നാറാണത്ത് ഭ്രാന്തൻമാർതന്നെ
ഉരുട്ടി,യുരുട്ടി കയറ്റിയ ജീവിതം
ഒരു നിമിഷം കൊണ്ട് ദാ.....!
...................................................
ബീച്ചല് ------------മദ്യം കഴിച്ചുള്ള ആടിയാടി നടത്തം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ