രാവിലെ എന്ത് കുസൃതിയായിരുന്നു -
അവൾക്ക്
അവളെഴുന്നേൽക്കുംപോൾ
ഞാനു മെഴുന്നേല്ക്കണം
അവൾ വായിക്കുമ്പോൾ
അരികിൽ തന്നെയിരിക്കണം
നാഴികയ്ക്ക് നാല്പ്പത് വട്ടം
അച്ഛാ...അച്ഛാ എന്ന് വിളിക്കും
എന്തിനും,ഏതിനും ഒന്നിച്ചുതന്നെ വേണം
ഇന്നു രാവിലെ പത്രം വായിച്ചതുമുതൽ
മിണ്ടാട്ടമേയില്ല
അരികിലേക്ക് അടുക്കുന്നെയില്ല
അന്യനെപ്പോലെ ഒരകൽച്ച
വന്യത മുറ്റിയ കണ്‍കൾ
കാളിമയാർന്ന മുഖം
മുഴുപ്പും,തഴപ്പുമാർന്ന ഭാഗങ്ങൾ
മൂടുവാനൊരു ശ്രമം പോലെ
മുറിയുടെ മൂലയിൽ ഇരുളിലെക്കൊരു
ഉൾ വലിയൽ
പരിഭവിക്കാൻ മാത്രംപത്രമെന്താണ്
അവളോടു പറഞ്ഞിട്ടുണ്ടാവുക ?!
പാതി തുറന്ന പത്രത്തിൽ
പതിവിലും വലുപ്പത്തിൽ കണ്ടു
മകളുടെ മാനം കവർന്ന ഒരച്ഛനെ (കശുമലനെ)
ഈ ഒരു പ്രതിസന്ധി എങ്ങിനെയാണ് ഒരച്ഛൻ
മുറിച്ചു കടക്കുക
അച്ഛൻ മകളിലേക്കും മകൾ അച്ഛനിലേക്കും
എത്തിച്ചേരുക
എന്ത് പറഞ്ഞാണ് സംശയം ദൂരീകരിക്കുക
ഇനി എല്ലാം മറന്നാലും
മകൾക്ക് അച്ഛനുമായുള്ള അടുപ്പത്തിന്റെ
അകൽച്ച എത്ര മാത്ര മായിരിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ