മഴുത്തലപ്പേറ്റ മരങ്ങളുടെ മയ്യത്ത്
പള്ളിപ്പറമ്പിൽ കിടക്കുന്നു
അവളിലെ മോഹപക്ഷികൾ
അനാഥത്വത്തിന്റെ മുറിവുകളുമായി
പിടഞ്ഞു വീഴുകയും
സ്നേഹത്തിന്റെ ചിറകുകൾക്ക്
വെട്ടേറ്റ്
മണ്ണിൽ വീണടിയുകയും ചെയ്തു
വിശന്നു പൊരിയും നാളിൽ
കൈ കാട്ടി വിളിച്ച് കനി തരാൻ
ചക്കര മാവിനിയില്ല
പ്രണയികൾക്ക് പടർന്നു കയറാൻ
മദഗന്ധ മുണർത്തും
ഇലഞ്ഞി മരമില്ല
കിളികൾക്ക് കൂടൊരുക്കുവാൻ
കൊമ്പുകളോ
കാറ്റിനുകളിപറയാൻചില്ലകളോയില്ല
നിർ ജീവതയുടെ,യാകാശം
ഘനീ ഭവിച്ചുകിടക്കുന്നു
ജീവനത്തിന്റെ തിരിനാളങ്ങൾ
കെട്ടടങ്ങിയപ്പോൾ
മീസാൻ കല്ലുകൾ നാൾക്കു നാൾ
വർദ്ധിച്ചു കൊണ്ടേയിരുന്നു
പള്ളിപ്പറമ്പിൽ കിടക്കുന്നു
അവളിലെ മോഹപക്ഷികൾ
അനാഥത്വത്തിന്റെ മുറിവുകളുമായി
പിടഞ്ഞു വീഴുകയും
സ്നേഹത്തിന്റെ ചിറകുകൾക്ക്
വെട്ടേറ്റ്
മണ്ണിൽ വീണടിയുകയും ചെയ്തു
വിശന്നു പൊരിയും നാളിൽ
കൈ കാട്ടി വിളിച്ച് കനി തരാൻ
ചക്കര മാവിനിയില്ല
പ്രണയികൾക്ക് പടർന്നു കയറാൻ
മദഗന്ധ മുണർത്തും
ഇലഞ്ഞി മരമില്ല
കിളികൾക്ക് കൂടൊരുക്കുവാൻ
കൊമ്പുകളോ
കാറ്റിനുകളിപറയാൻചില്ലകളോയില്ല
നിർ ജീവതയുടെ,യാകാശം
ഘനീ ഭവിച്ചുകിടക്കുന്നു
ജീവനത്തിന്റെ തിരിനാളങ്ങൾ
കെട്ടടങ്ങിയപ്പോൾ
മീസാൻ കല്ലുകൾ നാൾക്കു നാൾ
വർദ്ധിച്ചു കൊണ്ടേയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ