കുശലം ചൊല്ലുന്നപോൽ
കുറുകുന്നുഒരുകാക്ക നാരകച്ചില്ലയിൽ
അമ്മനട്ട നാരകത്തിൽ പുഞ്ചിരി പോ-
ലൊരുപൂവ് വിരിഞ്ഞുനിൽക്കുന്നു
അമ്മയുടെ ഓർമ്മയാണ് നാരകം
അമ്മ കുഞ്ഞിനെ കൈയ്യുയർത്തി
വിളിക്കുന്നപോലെ
ചില്ലയുയർത്തി വിളിക്കുന്നു നാരകം
അമ്മ ചുമലിൽ മുഖമമർത്തിച്ചിരിക്കുന്നു
പടിഞ്ഞാറ്റയിൽ നിലവിളക്കായ് ജ്വലിക്കുന്നു
വെള്ള വസ്ത്രമണിഞ്ഞഅമ്മ
ഓർമ്മയുടെ നാരകപ്പൂവ് തന്ന്
ഏതു വഴിക്കാണ് പോയത്?!
നാരകച്ചില്ലകൾ കാറ്റിലുലയുന്നു
കണ്ണിൽ നിന്നൊരു കുടം തുളുമ്പുന്നു
ഓർമ്മയുടെ വാതിലിൽ ഒറ്റയ്ക്കാക്കി
അമ്മ പോയിരിക്കുന്നു.
ജലത്തിൽ നിന്നുംപിറന്ന ജീവൻ
ജലത്തിനുള്ളത് മൺകുടത്തിൽ മൂടിവെച്ച്
ഒന്നും മിണ്ടാതെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ