വേപഥുവാർന്നഒരുസ്വരം ഇഴഞ്ഞുവരുന്നു
പ്രീയതരമായതെല്ലാം മുന്നേമറയുന്നു
കാലത്തിന്റെ കാണാമറയത്ത് ചേക്കേറുന്നു
പുറത്തെങ്ങും കാറ്റു വീശുന്നു
കരിയിലകൾ കാറ്റിൽ പറക്കുന്നു
കാഴ്ച്ചമങ്ങിയ കണ്ണുകളുയർത്തി
അവളൊന്നുകൂടി നോക്കി
മൺകൂടാരത്തിന് ഏതോ ആകാശത്തിന്റെ
ഘനനീലിമയെന്നു തോന്നി
പാഴ്മഞ്ഞിന്റെ ഗിരിശിഖരങ്ങളിൽ
വെളളിമേഘങ്ങളുടെ പാളികൾ.
വെയിലിന്റെ വർണ്ണനൂലുകൾ
മരണത്തിനു മേൽ ഉയിർപ്പിന്റെ -
പ്രത്യാശകൾ
അവൾക്ക് സമ്മാനിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ