പാപത്തിന്റെ അനിവാര്യമായ
വ്യസനത്തോടെ
അവൾ മഴയിലേക്കിറങ്ങി
വിയർപ്പിൽമഴ കലർന്ന്
ദേഹത്തൂടെ ചാലിട്ടൊഴുകി
മിന്നലിന്റെമൂർച്ചയുടെ തിളക്കം
അവളുടെമുഖത്ത് സ്ഫുരിച്ച
ദൈന്യത, യിടയ്ക്കിടേകാട്ടിതന്നു.
കുടിലിൽനിന്ന് കുഞ്ഞിന്റെവിശന്ന
നിലവിളി അവളുടെകാതിൽ
പറ്റിക്കിടന്ന് പാടിയുറക്കിയഅമ്മയെ
ഇരുളിൽതപ്പിനോക്കി കാണാതെ
വന്നപ്പോഴുള്ള
കുഞ്ഞിന്റെഭയം അവളുടെകണ്ണിൽ
മഴയേക്കാൾ ആർത്തലയ്ക്കുന്നകണ്ണീർമഴ
അവളുടെകവിളിൽ ഓളംവെട്ടുന്നു
മുഷിഞ്ഞുചുളുങ്ങിയ ഏതാനുംനോട്ടുകൾ
അപ്പോഴും നനയാതിരിക്കാൻ
അവൾകൈചുരുട്ടി പിടിച്ചിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ