മഴനനഞ്ഞ് കുന്നിൻചരുവിലൂടെ, യവൾ
ഓടി
മൺതിട്ടുകളിൽതട്ടിയും, പാഴ്സസ്യങ്ങളിൽ
മറഞ്ഞും
വസ്ത്രങ്ങൾ ഒട്ടിച്ചേർന്നഉടലോടെ
ഭയമറ്റിയ കണ്ണുകളോടെ
അവസാനത്തെ ആശയായ
ഭ്രാന്തമായ ആവേശത്തോടെ
കിതപ്പാറ്റാനാവാതെ നെഞ്ചോട്കൈ ചേർത്ത്
ലക്ഷ്യമില്ലാതെ,യോടി
പക്ഷേ, കാമാന്ധനായചെന്നായ
അവളെകീഴടക്കുക തന്നെചെയ്തു
കാട്ടുവഴിയിലെ കുടപ്പനക്കീഴിൽ
ഇരുട്ടുകലർന്ന വെളിച്ചത്തിൽ
മഴയായ്കരച്ചിൽ പെയ്തു
ആർത്തുപെയ്യുന്ന മഴയുടെ ആവേശത്തിൽ
അവളുടെഉടൽ വിറകൊണ്ടു
നീർച്ചാലിലെഉരുളൻ കല്ലുകൾ
അവളുടെനഗ്നതയെ തൊട്ടുരുമി
കെട്ടഴിഞ്ഞമുടി മുഖത്തുചിതറി
മാറിൽപിണച്ചുചേർത്ത കൈകൾ
ഒടിഞ്ഞുതൂങ്ങി
ഏതോആഴങ്ങളിലെ ഉറവക്കണ്ണുകളിൽ
നിന്ന്
ഇറ്റിറ്റുവീണ രക്തതുള്ളികൾ
നീർച്ചാലിനെഒരു ചോരച്ചാലായ്
രൂപപ്പെടുത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ