അവൾ, ഒര്ഓർക്കിഡ് പുഷ്പംപോലെ
പുഞ്ചിരിച്ചുനിന്നു
ഉപചാരപൂർവ്വം അവൻഅവൾക്കായി
കൈനീട്ടിനിന്നു.
വിറയാർന്നചുണ്ടുകളുടെ നനുത്ത സ്പർശം
മുന്തിരിത്തോപ്പും, ഗോതമ്പുപാടവുംകടന്ന്
ഒരുകാറ്റ്കൊണ്ടുവന്നു
അനവധിഓർമ്മകൾക്കു മുകളിലായി
സ്നേഹത്തിന്റെ ഓർമ്മയായതുയർന്നു
നിന്നു
മരിയാതോമസ്, നിനക്കായ്ഞാനെന്ന്
നീയെത്രവട്ടം, യെന്നോടുമൊഴിഞ്ഞു!
നിന്റെകല്ലുവെച്ച കാതിലെനക്ഷത്രം
എത്രകണ്ണിറുക്കി
പ്രണയത്തിന്റെപുത്തൻ ശീലുകൾ
പാടിതന്നവൾനീ
പാതിരാപവിഴമല്ലിയായ് നീയെന്നിൽ
എത്രവട്ടം പൂത്തുവിടർന്നു
പ്രണയത്തിൻപൂമ്പാറ്റയായിരുന്നു നീ
പൂവുകൾതേടി പറക്കുന്നപൂമ്പാറ്റ
മരിയാ, ഞാനുംനിനക്കൊരുപൂവു
മാത്രമെന്ന്മനസ്സിലാക്കാൻ
ഞാനെത്ര കാത്തിരിക്കേണ്ടിവന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ