കീറച്ചെരുപ്പിന്റെ ചെത്തംചിനക്കി
കുറ്റിരോമം മുറ്റിയമുഖവുമായി
എന്തോ കൂറിയും കുറുകിയും നടന്നകലുന്നു
ഒരു കുറിയ മനുഷ്യൻ
ആരിവൻ വാൻഗോഗോ ?!
സൂര്യകാന്തിപ്പൂവ് കാതിൽചൂടിയവൻ!
നിലാവിന്റെ നിറക്കൂട്ട്
ഇതളിതളായിഴവിരിക്കുന്നു
നാരങ്ങാ മിഠായിയുടെ നറുംപുളിയിനിപ്പ്
രസനയിൽ ബാല്യത്തിൻ കുതിപ്പ്
മനസ്സിന്റെ വിങ്ങലുകൾ കലങ്ങി അനുരണ-
നങ്ങളായണയുന്നു ഷഹനായ്സംഗീതം.
അപ്പോഴും ചിറ്റലയും, ചിറകും വിടർത്തി
ഓളത്തിലെ പോളപോലെ
ചുണ്ടിൽ പുഞ്ചിരിപുരട്ടി നിൽക്കുന്നു -
ഒരുവൻ
മിന്നുന്ന അഭ്ര ശകലങ്ങൾ പോലെ
ചോർന്നിറങ്ങിയ ചാരുതയിലും
സിരാപടലത്തിലേക്ക്, സന്ധി ബന്ധങ്ങളി-
ലേക്ക് പടർന്നേറുന്നു
ചടുലമായ ചാടു വാക്യവുമായി അവൻ.
വേദനകൾക്ക് വേർപാടില്ല
പ്രണയത്തിന് ഭാഷയില്ല ഭാവമുണ്ട്
എന്നതുപോലെ
ചിത്തഭ്രമത്തിൽ ചീന്തിയെടുത്ത
ചന്തപ്പൊലിപോലെ
മനസ്സിന്റെ മായാജാലത്തിൽ
നിലാവിന്റെ നിഴലും, നിറവും ചൂടി
പൊടി മഞ്ഞിൽ ചുഴൽവഴി തേടുന്നു
ഒരുവൻ.
.......,,,,,,,,,,,,,,
കുറിപ്പ് :-എം.ഗോവിന്ദന്റ സർപ്പം എന്ന നോവൽ വായിച്ച്
കുറ്റിരോമം മുറ്റിയമുഖവുമായി
എന്തോ കൂറിയും കുറുകിയും നടന്നകലുന്നു
ഒരു കുറിയ മനുഷ്യൻ
ആരിവൻ വാൻഗോഗോ ?!
സൂര്യകാന്തിപ്പൂവ് കാതിൽചൂടിയവൻ!
നിലാവിന്റെ നിറക്കൂട്ട്
ഇതളിതളായിഴവിരിക്കുന്നു
നാരങ്ങാ മിഠായിയുടെ നറുംപുളിയിനിപ്പ്
രസനയിൽ ബാല്യത്തിൻ കുതിപ്പ്
മനസ്സിന്റെ വിങ്ങലുകൾ കലങ്ങി അനുരണ-
നങ്ങളായണയുന്നു ഷഹനായ്സംഗീതം.
അപ്പോഴും ചിറ്റലയും, ചിറകും വിടർത്തി
ഓളത്തിലെ പോളപോലെ
ചുണ്ടിൽ പുഞ്ചിരിപുരട്ടി നിൽക്കുന്നു -
ഒരുവൻ
മിന്നുന്ന അഭ്ര ശകലങ്ങൾ പോലെ
ചോർന്നിറങ്ങിയ ചാരുതയിലും
സിരാപടലത്തിലേക്ക്, സന്ധി ബന്ധങ്ങളി-
ലേക്ക് പടർന്നേറുന്നു
ചടുലമായ ചാടു വാക്യവുമായി അവൻ.
വേദനകൾക്ക് വേർപാടില്ല
പ്രണയത്തിന് ഭാഷയില്ല ഭാവമുണ്ട്
എന്നതുപോലെ
ചിത്തഭ്രമത്തിൽ ചീന്തിയെടുത്ത
ചന്തപ്പൊലിപോലെ
മനസ്സിന്റെ മായാജാലത്തിൽ
നിലാവിന്റെ നിഴലും, നിറവും ചൂടി
പൊടി മഞ്ഞിൽ ചുഴൽവഴി തേടുന്നു
ഒരുവൻ.
.......,,,,,,,,,,,,,,
കുറിപ്പ് :-എം.ഗോവിന്ദന്റ സർപ്പം എന്ന നോവൽ വായിച്ച്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ