മുറ്റത്തെ മുത്തശ്ശിമാവു മുറിച്ചു
എൻ്റെ മുത്തശ്ശിയുമെങ്ങൊപോയി
മുത്തശ്ശി,കഥയെത്ര ചൊല്ലി
ഗുണപാഠകഥകളും ചൊല്ലി
ഉണ്ണിക്കവിതകളുരുളയാക്കിത്തന്ന് -
ഉൺമകളേകി മുത്തശ്ശി.
ഉറങ്ങാതൊരുണ്ണിക്ക് ഉമ്മ
മുത്തശ്ശിക്കഥയുടെ വെൺമ
അമ്മ മൂളുന്നൊരു താരാട്ടുപാട്ടല്ല
മുത്തശ്ശി പാടും താരാട്ട് .
ഉറുമ്പിൻ ഗുണപാഠകഥയില്ലയിന്ന്
അമ്മുമുയലിൻ്റെ കഥയുമില്ല
ആമയും, മുയലിൻ കഥയെങ്ങുമില്ല
സൂചി തിരയും കഥയുമല്ല.
മുത്തശ്ശിക്കഥകേട്ടു വളർന്നുള്ള കുട്ടികൾ
സ്വപ്നങ്ങൾ കാണാൻ പഠിച്ചിരുന്നു
കാര്യം ഗ്രഹിക്കാൻ കൊതിച്ചിരുന്നു
പടവെട്ടും മങ്കതൻ കഥയറിയില്ലിന്ന്
പടതോറ്റ നായർതൻ കഥയുമറിയില്ല
മുത്തശ്ശിക്കഥയുടെ മൂല്യങ്ങളെല്ലാമേ
മറന്നു പോകുന്നൊരു കാലമിത്
2021, ജനുവരി 11, തിങ്കളാഴ്‌ച
ഓർമ്മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ