പുറത്ത് മഴത്തുള്ളികൾ
കല്ലുകൾ പോലെ വന്നു വീഴുന്നു
പുഴയൊഴുക്കിന് പിടികൊടുക്കാതെ
വഞ്ചി കടവിൽ തലയിട്ടടിക്കുന്നു.
ആരോ വിളിക്കുന്നുണ്ട്, ആരായിരിക്കും ?!
മഴയ്ക്കും, കാറ്റിനുമിടയിലൂടെ
ശബ്ദത്തിനായി കാതുനീട്ടി
വാതിൽതുറന്നപ്പോൾ
വാക്കും, മഴത്തുള്ളിയും അകത്തു -
കടന്നു
അടിമുടി നനഞ്ഞുപോയിഞാൻ !
'വിശ്രമിക്കുവാൻ വന്നതല്ലഞാൻ
കോരിച്ചൊരിയും മഴയിൽ
കലങ്ങിയകരളിലേക്ക് വള്ളമിറക്കാ-
നുമല്ല'
ചൂടുള്ള ഒരുവിങ്ങലിനെ അടർത്തി -
യെടുത്ത്
വാക്ക് വന്നവഴിയേ മഴയിലേക്കിറങ്ങി -
നടന്നു !!
നേരമെത്രയായി?
ഭാര്യയുടെ ചോദ്യംകേട്ട്
കണ്ണു തിരുമി, മൂരിനിവർന്ന്
എഴുന്നേറ്റുനോക്കുമ്പോൾ
മേശയിലെ വെള്ളക്കടലാസിൽ
നനഞ്ഞു കുളിർന്നിരിക്കുന്നു
ഒരു മഴക്കവിത
2022, മാർച്ച് 13, ഞായറാഴ്‌ച
മഴക്കവിത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ